അന്ന് സെക്യൂരിറ്റി ഇന്ന് കുന്തമുനയായി ഷമാര്‍

News 18 Malayalam  Sports

27 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയ്ക്ക് എതിരെ വിന്‍ഡിസിന്റെ  ചരിത്രവിജയത്തിന്റെ ശില്‍പിയാണ്  ഷമാര്‍ ജോസഫ്

കരിബീയൻ ദ്വീപുകളിലെ ഏറ്റവും മനുഷ്യവാസം കുറവുള്ള ബരകാറയിലാണ് ഷമാർ ജനിച്ചുവളർന്നത്

രാത്രിസമയങ്ങളിൽ മുഴുവൻ ഉറക്കമൊഴിഞ്ഞ് സെക്യൂരിറ്റി ജോലി ചെയ്തിരുന്നയാളാണ് ഷമാർ ജോസഫ്

ജോലിയുടെ ഇടവേളകളില്‍ കൂട്ടുകാര്‍ക്കൊപ്പം തുടങ്ങിയ ക്രിക്കറ്റ് കളി ജീവിതത്തിന്റെ ഗതി മാറ്റി

വിൻഡീസ് ഓൾറൌണ്ടർ റൊമാരിയോ ഷെപ്പേർഡാണ് ഷമാറിന്റെ കഴിവ് മനസിലാക്കി പരിശീലനത്തിന് നേതൃത്വം നൽകിയത്

2023ല്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം. അസാധ്യ പേസും ബൗൺസറും താരത്തെ സെലക്ടർമാരുടെ ശ്രദ്ധയിൽകൊണ്ടുവന്നു.

ആഭ്യന്തര ക്രിക്കറ്റിലെ വിക്കറ്റ് വേട്ട  ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കുള്ള വിൻഡീസ് ടീമിലേക്ക് വഴിയൊരുക്കി

അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി ഷമാര്‍ ജോസഫ് വരവറിയിച്ചു

രണ്ടാം ടെസ്റ്റില്‍ 68 റണ്‍സ് വഴങ്ങി 7 വിക്കറ്റാണ് ഈ 24കാരന്‍ നേടിയത്

12–ാം ഓവറിലെ അഞ്ചാം പന്തിൽ ഹെയ്സൽവുഡിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച ഷമാറിന്‍റെ പ്രകടനം ടീമിന് വിജയം സമ്മാനിച്ചു