മോദിയെ വീഴ്ത്തിയ കേരളത്തിന്റെ 'നാരിയൽ കാ പാനി'

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇവിടത്തെ നാടൻ കരിക്കിന്റെ ആരാധകനായി മാറിയിരിക്കുകയാണ്

കൊച്ചിയിലെ റോഡ് ഷോ കഴിഞ്ഞ് ഗൗസ്റ്റ് ഹൗസിലെത്തിയ മോദിക്ക് കരിക്കിൻ വെള്ളമായിരുന്നു വെൽക്കം ഡ്രിങ്കായി നൽകിയത്

ഇത്ര രുചിയുള്ള കരിക്കിൻ വെള്ളം മറ്റെവിടെനിന്നും കുടിച്ചിട്ടില്ലെന്നാണ് മോദി അഭിപ്രായപ്പെട്ടത്

കൊച്ചിയിൽ നിന്ന് മടങ്ങിയപ്പോൾ 20 നാടൻ കരിക്കുകൾ പ്രധാനമന്ത്രി ഡൽഹിക്ക് കൊണ്ടുപോവുകയും ചെയ്തു

കേരളത്തിലെ കരിക്കിന്റെ രുചി കൂടുതൽ ഇഷ്ടപ്പെട്ടുവെന്നും മടങ്ങുമ്പോൾ കൊണ്ടുപോകാൻ കരിക്ക് വേണമെന്നും എസ് പി ജി ഉദ്യോഗസ്ഥർ മുഖേനെയാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്

പുലർച്ചെ മറൈൻ ഡ്രൈവിലെ കടതുറപ്പിച്ച് 20 നാടൻ കരിക്കുകൾ പൊലീസുകാർ ഗസ്റ്റ് ഹൗസിലെത്തിച്ചു. ചെത്താതെ കുലയായി തന്നെയായിരുന്നു കരിക്ക് ഡൽഹിക്ക് കൊണ്ടുപോയത്

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്കുള്ള വ്രതത്തിലായതിനാൽ ഇളനീരും പഴങ്ങളും ഡ്രൈഫ്രൂട്ട്‌സും മാത്രമായിരുന്നു കേരളസന്ദർശനത്തിനിടെ പ്രധാനമന്ത്രിയുടെ ഭക്ഷണം

ഗസ്റ്റ് ഹൗസിലെ റൂമിൽ നിലത്ത് യോഗമാറ്റും പുതപ്പും വിരിച്ചായിരുന്നു ഉറക്കം

പ്രധാനമന്ത്രിക്കായി കയർഫെഡിന്റെ 30,000 രൂപ വിലയുള്ള പുതിയ കിടക്ക വാങ്ങിയിരുന്നെങ്കിലും അദ്ദേഹം അത് ഉപയോഗിച്ചില്ല